2012, മാർച്ച് 20, ചൊവ്വാഴ്ച

അയ്യപ്പേട്ടന്‍

                               അയ്യപ്പേട്ടന്‍...
                                                       പൂക്കളും പൂമ്പാറ്റകളും തേടി
                                                           കൂട്ടുകവികള്‍ കാടുകയറിയപ്പോള്‍
                                                          കാലത്തോട്  കലഹിച്ച്
കൂടുവിട്ടിറങ്ങിയവന്‍

വൃത്തത്തിനും പ്രാസത്തിനുമിടയില്‍
വീര്‍പ്പുമുട്ടുന്ന വാക്കുകളെ
തെരുവിന്റെ തിരക്കിലേക്ക്
കെട്ടഴിച്ചുവിട്ടവന്‍

വിശക്കുന്ന മനസ്സിലേക്കും  
വിയര്‍ത്തുനാറുന്ന നാട്ടുകൂട്ടങ്ങളിലേക്കും
വിളിക്കാതെ വിരുന്നുവന്ന്
തീപിടിച്ച  വാഗ്മഴയായി തിമര്‍ത്തു പെയ്ത്തവന്‍

    ഒടുവില്‍.........
ഒരു ഒറ്റുകാരന്റെ  നാവിനും   പിടികൊടുക്കാതെ
ഒരു വേട്ടക്കാരന്റെ അമ്പിനും  ഇരകൊടുക്കാതെ
    സ്വാതന്ത്ര്യത്തിന്റെ നാല്‍ക്കവലയില്‍  ‍വീണ്
                                      ഉണരാതെ ഉറങ്ങിയവന്‍.
          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ